
കുവൈറ്റിൽ സായാഹ്ന ഷിഫ്റ്റ് സംവിധാനം തുടരും
കുവൈറ്റ് സിവിൽ സർവീസ് കൗൺസിൽ ബ്യൂറോയുടെ വിലയിരുത്തലിൽ വൈകുന്നരത്തെ ഷിഫ്റ്റ് സംവിധാനം വിജയകരമാണെന്ന് കണ്ടെത്തി. സർക്കാർ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് വേഗത്തിൽ എത്തിക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഇത് സഹായിച്ചു. കൂടാതെ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഇത് ജീവനക്കാരെ സഹായിച്ചതായും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.
ആദ്യത്തെ ആറുമാസത്തെ പ്രവർത്തനത്തിന് ശേഷം, ഈ സംവിധാനം വിലയിരുത്താൻ സിവിൽ സർവീസ് കൗൺസിൽ ബ്യൂറോയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനായി ബ്യൂറോ എല്ലാ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.
വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ജോലി സമയത്തിൽ വർദ്ധനവില്ലാതെ സായാഹ്ന ഷിഫ്റ്റ് സംവിധാനം തുടരാൻ തീരുമാനിച്ചു. രണ്ടാം ഘട്ടം ആറ് മാസം നീണ്ടുനിൽക്കും.


Comments (0)