kuwait electricity usage; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!!കുവൈറ്റിൽ ഇനി അമിതമായി വൈദ്യുതി ഉപയോഗിച്ചാൽ നിയമനടപടി; പുതിയ നിയമം ഇങ്ങനെ

kuwait electricity usage:കുവൈറ്റ്: കുവൈറ്റിൽ ഇനി അമിതമായി വൈദ്യുതി ഉപയോഗിച്ചാൽ നേരിടേണ്ടി വരിക കർശനമായ നിയമനടപടിയാകും. അധിക വൈദ്യുതി ഉപയോഗിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കുവൈറ്റ് ഊർജ്ജ മന്ത്രാലയം നിയമനടപടിക്ക് ഒരുങ്ങികയാണ്. കുവൈറ്റ് വൈദ്യുതി മന്ത്രാലയം അടുത്തിടെ നടത്തിയ പരിശോധനയിൽ പല മേഖലകളിലും വൈദ്യുതി ഉപയോഗത്തില്‍ അസാധാരണമായ വര്‍ധനവ് കണ്ടെത്തിയിരുന്നു. ഇത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയം ഉയര്‍ത്തുന്നതാണ് എന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയായ ഫാത്തിമ ഹയാത്ത് പറഞ്ഞു.രാജ്യത്ത് വൈദ്യുതി സംവിധാനത്തിന്റെ സുസ്ഥിരതയ്ക്ക് ഭംഗം വരുത്തുന്ന, അംഗീകാരമില്ലാത്ത പ്രവർത്തനങ്ങളിലൂടെ അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും നിയമപരമായി പിടികൂടാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ഫാത്തിമ മാധ്യമ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ മുന്നറിയിപ്പുമായി അല്‍ അഹ്മദി ഗവര്‍ണറേറ്റിന്റെ ഭാഗമായ അല്‍ വഫ്ര റെസിഡന്‍ഷ്യല്‍ ഏരിയയില്‍ അധികൃതര്‍ വലിയ തോതിലുള്ള പ്രചാരണം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇവിടെ 100ഓളം വീടുകളില്‍ സാധാരണ റെസിഡന്‍ഷ്യല്‍ ഉപഭോഗത്തില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വൈദ്യുതി ഉപഭോഗ നിരക്കുകള്‍ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇത് ക്രിപ്‌റ്റോക്രസി മൈനിങ്ങ് ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിച്ചിരിക്കാമെന്നതിന്റെ സൂചനയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റിലെ മിക്ക വീടുകളിലും അമിത വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു ദിവസം മുഴുവന്‍ നിരന്തരം ഉയര്‍ന്ന വൈദ്യുതി ഉപഭോഗം തന്നെ ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. ഇത് ഇലക്ട്രിക് ഉപകരണങ്ങളുടെ തീവ്രവും നിര്‍ത്താതെയുള്ളതുമായ പ്രവര്‍ത്തനത്തിന്റെ സൂചനയാണ്. അല്‍ വഫ്രയിലെ ചില വീടുകളില്‍ 100,000 കിലോവാട്ട് കവിഞ്ഞ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അയല്‍ വീടുകളിലെ സാധാരണ നിരക്കിന്റെ 20 ഇരട്ടിക്ക് തുല്യമാണ്.

സര്‍ക്കാര്‍ സബ്‌സിഡിയുള്ള സ്വകാര്യ ഭവനങ്ങളിലെ വ്യക്തികളാണ് ഇത്തരം അധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇവര്‍ക്ക് ഒരു കിലോവാട്ടിന് 2 ഫില്‍സ് മാത്രമേ ഇപ്പോള്‍ ഈടാക്കുന്നുള്ളൂവെന്നും അധഇകൃതര്‍ ചൂണ്ടിക്കാട്ടി. ‘ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ വാണിജ്യപരമായി തരം തിരിക്കണം, കിലോവാട്ടിന് 5 ഫില്‍സ് എന്ന നിരക്കില്‍ ഈടാക്കുകയും ചെയ്യണം,’ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കര്‍ ഖജനാവ് കാലിയാക്കാനുള്ള ശ്രമമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനും, വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിക്കാനും സാധ്യതയുണ്ട്. വാണിജ്യ സ്ഥാപനങ്ങളും വ്യവസായ യൂണിറ്റുകളും ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. വൈദ്യുതിയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണമെന്നും, അത്യാവശ്യമില്ലാത്ത ഉപയോഗം ഒഴിവാക്കണമെന്നും ഊർജ്ജ മന്ത്രാലയം ആവർത്തിച്ചു.

കുവൈറ്റിൽ വൈദ്യുതി നിയന്ത്രണം വരുന്നു; അമിതമായി ഉപയോഗിച്ചാൽ ഇനി നിയമനടപടി ഉറപ്പ്
രാജ്യത്തെ വൈദ്യുതി ഗ്രിഡ് സുരക്ഷിതമായി നിലനിർത്തുന്നതിനും, എല്ലാവർക്കും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും ഉപയോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അമിത ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനും നിർദ്ദേശമുണ്ട്.
വേനൽക്കാലം ആരംഭിച്ചതോടെ രാജ്യത്തെ വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. എയർ കണ്ടീഷണറുകൾ വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് രാജ്യത്തെ ഊർജ്ജ വിതരണ സംവിധാനത്തിന് വലിയ ഭാരം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ഉപഭോഗം നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നത്.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version