Millennium hotel ghost stories;കുവൈറ്റിലെ ഗോസ്റ്റ് ഹൗസ് ഇപ്പോള്‍ മിലേനിയം ഹോട്ടല്‍; പിന്നില്‍ നടുക്കുന്ന പ്രേതകഥകള്‍

Millennium hotel ghost stories;കുവൈറ്റ് സിറ്റി: കുവൈറ്റ് നഗരമായ സാല്‍മിയിലെ കുപ്രസിദ്ധമായ ‘ഗോസ്റ്റ് ഹൗസ്’ അഥവാ പ്രേതഭവനം കുവൈറ്റിലെ എന്നത്തെയും സംസാരവിഷയമാണ്. രാത്രി സദസ്സുകളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറിവരുന്ന പ്രേതഭവനത്തിന്റെ നടുക്കുന്ന കഥകള്‍ ഉറക്കം കെടുത്താത്തവര്‍ ഇവിടെ വിരളമായിരിക്കും. ഉപേക്ഷിക്കപ്പെട്ട ഈ വില്ലയ്ക്ക് ചുറ്റും നിഴല്‍ രൂപങ്ങള്‍ കാണുന്നുവെന്നും രാത്രി സമയങ്ങളില്‍ ഭയാനകമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്നും മറ്റുമുള്ള ഭയാനകമായ കഥകള്‍ക്ക് ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഈ നിറംപിടിപ്പിച്ച കഥകള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെങ്കിലും നാടോടിക്കഥകള്‍ പോലെ അവ തലമുറകള്‍ കൈമാറിവന്നു.ഈ വിടിന്റെ കഥയാവട്ടെ, യക്ഷികഥകളെ പോലും വെല്ലുന്നതായിരുന്നു. മുബാറക് അല്‍-കബീര്‍ ഹോസ്പിറ്റലിന് എതിര്‍വശത്ത് ഫഹാഹീല്‍ റോഡ്- ഫോര്‍ത്ത് റിംഗ് റോഡ് കവലയില്‍ 1960-കളില്‍ സാലിഹ് അല്‍ ഇബ്രാഹിം നിര്‍മ്മിച്ചതായിരുന്നു ഈ വീട്. സാലിഹ് തന്റെ മകന്റെ വിവാഹത്തിനായി നിര്‍മിച്ചു നല്‍കിയതായിരുന്നുവത്രെ ഇത്. എന്നാല്‍ കമന്റെ വിവാഹത്തിന് സാക്ഷിയാവാന്‍ ഈ വീടിന് ഭാഗമായുണ്ടായില്ല. യുഎസില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ മകന്‍ മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. മകന്റെ ആത്മാവ് ഈ വിടിനുള്ളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിച്ച് സാലിഹ് വീട് ഉപേക്ഷിച്ച് പോയി.

ഇറാഖി അധിനിവേശസമയത്ത്, ഈ വീട്ടിനകത്ത് കിടന്നുറങ്ങിയിരുന്ന പട്ടാളക്കാരെ പിറ്റേദിവസം രാവിലെ നോക്കുമ്പോള്‍ വീട്ടിനു പുറത്ത് ഉറങ്ങുന്നതായി കണ്ടെത്തിയതായിരുന്നു കഥകളിലൊന്ന്. എന്നാല്‍ ഈ യക്ഷിക്കഥകള്‍ നിലനില്‍ക്കുന്നതിനിടയില്‍ യൂറോപ്യന്‍ കമ്പനിയായ മില്ലേനിയം & കോപ്തോര്‍ണ്‍ ഹോട്ടല്‍സ് ഗ്രൂപ്പ് വില്ല വാങ്ങി. നഗരത്തിലെ കണ്ണായ സ്ഥലത്ത് ഹോട്ടല്‍ പണിയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഹോട്ടല്‍ നിര്‍മാണത്തിന് കാലതാമസം നേരിട്ടതോടെ പ്രേതകഥകള്‍ വീണ്ടും തലപൊക്കി. വില്ലയിലെ ആത്മാവിന്റെ ശാപമാണ് കാരണമെന്ന് പ്രചരിപ്പിക്കപ്പെട്ടു. അവസാനം 2015ല്‍ മില്ലേനിയം ഹോട്ടല്‍ തുറക്കുന്നതു വരെ ഈ യക്ഷിക്കഥകള്‍ തുടര്‍ന്നു.

എന്നാല്‍ വീട്ടില്‍ ഒരിക്കലും പ്രേതബാധ ഉണ്ടായിട്ടില്ലെന്നാണ് സാലിഹ് അല്‍ ഇബ്രാഹിമിന്റെ ബന്ധു പിന്നീട് വ്യക്തമാക്കിയത്. ഇത് ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവായിരുന്നു. പിന്നീട് ഇത് വില്‍പ്പനയ്ക്ക് വച്ചെങ്കിലും നഗരത്തിന്റെ കണ്ണായ സ്ഥലത്തായതിനാല്‍ ഭൂമിയുടെ ഉയര്‍ന്ന വില കാരണം വില്‍പ്പന നടന്നില്ല. അങ്ങിനെയാണ് വീട് കുറേകാലമായി ഒഴിഞ്ഞുകിടക്കാന്‍ കാരണമായത്. വസ്തുവിന്റെ മൂല്യം കുറയ്ക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണ് പ്രേതക്കഥകളും കിംവദന്തികളുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ കഥകളൊന്നുമറിയാതെ കുടുംബ സമേതം ആളുകള്‍ വന്ന് ഭക്ഷണം കഴിക്കുകയും താമസിക്കുകയും ആഘോഷപരിപാടികളും മറ്റും നടത്തുകയും ചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് അന്നത്തെ പഴയ ഗോസ്റ്റ് ഹൗസ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *