കുവൈത്തിൽ 2025/2026 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ വിദ്യാലയങ്ങൾ സമർപ്പിച്ച അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയം നിരാകരിച്ചു.എല്ലാ സ്വകാര്യ വിദ്യാലയങ്ങളുടെയും ട്യൂഷൻ ഫീസ് വർദ്ധനവ് നിർത്തലാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2018 ലെ പത്താം നമ്പർ മന്ത്രിതല പ്രമേയം ചൂണ്ടി കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ ജലാൽ അൽ-തബ്തബായി സ്വകാര്യ വിദ്യാലയങ്ങൾ ഉന്നയിച്ച ആവശ്യം നിരാകരിച്ചത് ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള അഭ്യർത്ഥനകൾ പരിഗണിക്കുമ്പോൾ,ഇതിനായി വ്യക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സംവിധാനവും ഉൾകൊള്ളുന്ന പുതിയ മന്ത്രിതല പ്രമേയം പുറപ്പെടുവിക്കേണ്ടതുണ്ട്.
ഇക്കാര്യവും മന്ത്രി ചൂണ്ടി കാട്ടി.. രാജ്യത്തെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് , സുസ്ഥിര വിദ്യാഭ്യാസം കൈവരിക്കുന്നതിനും രക്ഷിതാക്കൾക്ക് ഉണ്ടാകുന്ന അമിത ചെലവുകൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് രാജ്യം സ്വീകരിച്ചു വരുന്ന പൊതു നയങ്ങളുടെ ഭാഗമാണ് ഇതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിന പത്രം റിപ്പോർട്ട് ചെയ്തു.. അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച്, ദ്വിഭാഷാ സ്കൂളുകൾക്ക് 10 ശതമാനവും ഇന്ത്യൻ, പാകിസ്ഥാൻ, അറബ്, മോഡൽ സ്കൂളുകൾക്ക് 15 ശതമാനവും ഫീസ് വർദ്ധിപ്പിക്കണമെന്നായിരുന്നു സ്വകാര്യ സ്കൂളുകളുടെ ആവശ്യം. അമേരിക്കൻ, ദ്വിഭാഷാ, ബ്രിട്ടീഷ്, ഫ്രഞ്ച് സ്കൂളുകളിൽ ഒരു വിദ്യാർത്ഥിയുടെ ശരാശരി വാർഷിക ട്യൂഷൻ ഫീസ് 2,700 മുതൽ 3,700 ദിനാർ വരെയും അറബിക്, ഇന്ത്യൻ, പാകിസ്ഥാൻ, ഫിലിപ്പിനോ സ്കൂളുകളിൽ 430 മുതൽ 770 ദിനാർ വരെയും ആണ് നിലവിലെ ഫീസ് നിരക്ക്.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8